25 July 2011

പുരാവൃത്തം‌

മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന
നാട്ടുമാവും‌ നാരകവും‌
മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു
നാട്ടുമാവിന്‍റെ തണലേ
നാരകത്തിന്‍റെ തണുപ്പേ
ഞാനും‌ വരുന്നു

   മഞ്ഞുകാലം‌ ഉത്സവമാണെന്നും
   മക്കളാണു പുതപ്പെന്നും‌
   അമ്മ പറയുമായിരുന്നു
   ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌
   കടിച്ചു മുറിക്കുമ്പോൾ‌
   സത്യവചസ്സിന്‍റെ രുചിയറിയാം
                                                                  (എ.അയ്യപ്പൻ‌)

0 comments: